തൃശ്ശൂര്‍: വിവാദ നായകനായ ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഫേസ്ബുക്കിലൂടെ ചാരിറ്റി എന്ന പേരില്‍ പണം പിരിച്ചതിന്റെ കണക്കുകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പരിപാടി തത്കാലത്തേക്ക് നിര്‍ത്തുകയും ഇപ്പോള്‍ വാട്സ്ആപ്പ് വഴി പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണെന്നും വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകന് ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുറേ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പിരിവ്. നോമ്ബ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുകയാണ് ഫിറോസ് ചെയ്യുന്നതെന്നും അഡ്വ. ഹരീഷ് വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവര്‍ വിചാരിക്കുന്നതെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു. ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് എന്ന പേരിലെ ഫിറോസ് ഫൗണ്ടേഷന്റെ പുതിയ പിരിവ് വഴി ഒരു ലക്ഷം കിറ്റിന്റെ പണം അക്കൗണ്ടിലെത്തിക്കുമെന്നും ഹരീഷ് വിശദീകരിക്കുന്നു.
അതേസമയം, ഇത്തരത്തിലുള്ള തട്ടിപ്പ് തടയാന്‍ ബദലും ആരായുന്നുണ്ട് അഡ്വ ഹരീഷ്. കളക്ടര്‍മാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകള്‍ അതുവഴി തടഞ്ഞുകൂടെ? എന്നാണ് അഭിഭാഷകന്റെ ചോദ്യം.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ whatsapp ല്‍ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങള്‍ വന്നു നിവൃത്തി കെട്ടപ്പോള്‍ ഫേസ്ബുക്കിലെ പരിപാടി നിര്‍ത്തിയിരുന്നല്ലോ. ഇപ്പോള്‍ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുറേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പിരിവ്. നോമ്ബ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗള്‍ഫ് മുതല്‍ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോള്‍. സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവര്‍ വിചാരിക്കുന്നത്. എന്ത് അംഗീകാരം !!!!
1000 കിറ്റിന്റെ പേരില്‍ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാന്‍ !! സീസണായപ്പോള്‍ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാന്‍ പറ്റൂ. ഫേസ്ബുക്കില്‍ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈന്‍..
ഒരു സംശയം, ജില്ലാ കളക്ടര്‍മാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകള്‍ അതുവഴി തടഞ്ഞുകൂടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക