ന്യൂഡല്‍ഹി: കൊവിഡ് 19 വെെറസിനെ ഇല്ലാതാക്കാന്‍ പുതിയ ആശയവുമായി മദ്രാസ് ഐ.ഐ.ടി. മനുഷ്യരില്‍ കൊവിഡ് സമ്പർക്കത്തെ അറിയാന്‍ ഇന്‍ക്യുബേറ്റ് സ്റ്റാര്‍ട്ടപ്പ് നാനോപാര്‍ട്ടിക്കിള്‍ ആരംഭിച്ചു. കൊവിഡിനെ ഇല്ലാതാക്കാനും കോണ്ടാക്ട് വഴിത്തന്നെ നശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നാനോപാര്‍ട്ടിക്കിള്‍സ് അടിസ്ഥാനമാക്കിയുള്ള ആന്റിമെെക്രോബയല് ഏജന്റ് ഉപയോഗിച്ചാണ് തുണിത്തരങ്ങളില്‍ കോട്ട് ചെയ്യുന്നത്. ഈ കോട്ടിംഗുകള്‍ 60 വാഷ് സെെക്കിള്‍ വരെ ചെയ്യാം. അതുവഴി ഈ തുണിത്തരം വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും.
എന്‍ 95 മാസ്ക്കുകള്‍, സര്‍ജിക്കല്‍ മാസ്ക്കുകള്‍, സ്വയം സുരക്ഷാ ഉപകരണങ്ങള്‍(പി.പി.ഇ) , ഫുഡ് പാക്കേജിംഗ് ബാഗുകള്‍ ഇവ നിര്‍മിക്കാനും ഉപയോഗിക്കാം. നാനോ പാര്‍ട്ടിക്കില്‍ കൊണ്ട് പൊതിഞ്ഞ ഈ തുണിത്തരത്തിന് ആന്റി മെെക്രോബയല് ഗുണങ്ങളുണ്ട്. ഇത് വെള്ളത്തില്‍ കഴുകുമ്ബോള്‍ ഒഴുകിപ്പോകുന്നില്ല. പ്രാകൃതവും വിഷരഹിതവുമാണ്. നിലവില്‍ കോട്ടണ്‍, പോളിസ്റ്റര്‍, തുടങ്ങിയവയെ കോട്ട് (പൊതിയാന്‍)ചെയ്യാന്‍ സാധിക്കും.
കൂടുതല്‍ തുണിത്തരങ്ങളില്‍ ഉടന്‍ പരീക്ഷിക്കും. മെഷീന്റെ സഹായത്തോടെ 100 മീറ്റര്‍ വരെയുള്ള തുണിത്തരങ്ങളില്‍ കോട്ട് ചെയ്യാം. അതുവഴി ഉടനടി വിന്യസിക്കാവുന്ന വാണിജ്യമായി തന്നെ പരിഹാരം കാണുന്നു. ഇത്തരത്തില്‍ മ്യൂസ് വെയറബിള്‍സ് ടെക്നോളജിക്ക് ഐ.ഐ.ടി മദ്രാസ് ഇന്‍ക്യുബേറ്റ് സെല്ലാണ് തുടക്കം കുറിച്ചത്.
“കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇത്തരം ഒരു സ്റ്റാര്‍ട്ടപ്പിന് സാധിച്ചതില്‍ വളരെ അധികം അഭിമാനിക്കുന്നു. എന്‍ 95 മാസ്ക്കുകള്‍ മുതല്‍ ഇന്‍കുബേഷന്‍ ബോക്സുകള്‍ വരെ ഇത് ഫലപ്രദമായി ഉപയോഗിക്കാം”-ഐ.ഐ.ടി മദ്രാസ് ഇന്‍ക്യുബേഷന്‍ സെല്ലിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. തമാസ്വതി ഘോഷ് പറഞ്ഞു. മേയ് ആദ്യവാരത്തോടെത്തന്നെ ഇത്തരം കോട്ടഡ് തുണിത്തരങ്ങള്‍ പരീക്ഷണം തുടങ്ങും. ഈ സ്റ്റാര്‍ട്ടപ്പ് ഒരു മാസ്ക് നിര്‍മാണ കമ്ബനിയുമായി സഹകരിച്ച് അഞ്ച് ലയറുകളിലായുള്ള ആന്റി വെെറല്‍ എന്‍ 95 മാസ്ക്കുകള്‍ 300 രൂപ നിരക്കില്‍ സമാരംഭിക്കും.
ഈ തുണിത്തരം ഉപയോഗിക്കുന്നതിലൂടെ വെെറസിനെ പൂര്‍ണമായി നശിപ്പിക്കും. ഈ മാസ്ക് ഉപയോഗിക്കുമ്ബോള്‍ മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച് സര്ട്ടിഫിക്കേഷന് ലഭിച്ചാല്‍ വന്‍ തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അനുബന്ധ പ്രവര്‍ത്തകര്‍ പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക