ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂളിലെ ഇന്നത്തെ ഏറ്റവും മികച്ച ടീമുകൾ ഒന്നാക്കിയതിൽ നിർണായക പങ്കുവഹിച്ചയാളാണ് മുഹമ്മദ് സലാ. 2017 മുതൽ ലിവർപൂൾ മുന്നേറ്റങ്ങളിൽ നിറസാന്നിദ്ധ്യമാണ് ഈ ഈജിപ്ഷ്യൻ മാന്ത്രികൻ. ലിവർപൂൾ വിടുമോ എന്ന് ചോദിച്ച് ഇന്റർനെറ്റിൽ വന്ന ഒരു ചോദ്യത്തിന് സലാ നൽകിയ മറുപടിയാണ്. ചോദ്യത്തെ സലാ അക്ഷരാർത്ഥത്തിൽ ചിരിച്ചു തള്ളിക്കളഞ്ഞു എന്ന് വേണം പറയാൻ.
വരുന്ന വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ സലായെ വിൽക്കണോ നിലനിർത്തണോ എന്നാണ് സ്കൈ സ്പോർട്ട്സിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ വന്ന ചോദ്യം. ഇതിന് താഴെ സലാ തന്നെ മറുപടിയുമായെത്തി. ചിരിക്കുന്ന മൂന്ന് ഇമോട്ടിക്കോണുകളായിരുന്നു സലായുടെ മറുപടി കമന്റ്. സംഭവത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് സലാ. പ്രീമിയർ ലീഗിന്റെ 2017-18 സീസണിൽ 32ഉം 2018-19 സീസണിൽ 22 ഗോളുമാണ് സലാ നേടിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇപ്പോൾ നിർത്തിവച്ചിരുന്ന സീസണിൽ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ 16 ഗോളുമായി മൂന്നാം സ്ഥാനത്താണ് സലാ ഉള്ളത്. 19 ഗോലുള്ള ലെസ്റ്റർ സിറ്റി സ്ട്രൈക്കർ ജേമി വാർഡിയാണ് ഒന്നാമൻ. ആഴ്സനലിനെ പിയെറെ ഒബാമയാങാണ് രണ്ടാമതുള്ളത്. 17 ഗോളാണ് ഒബാമയാങ് നേടിയത്.
വ്യക്തിഗത നേട്ടങ്ങൾക്ക് പുറമെ ക്ലബ്ബ് തലത്തിലും ഏറെ വിജയകരമാണ് സലാലയുടെ ലിവർപൂൾ കരിയർ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ഫിഫ ക്ലബ് ലോകകപ്പ് കിരീടവും നേടാൻ ലിവർപൂളിനായി.
പ്രീമിയർ ലീഗ് കിരീടത്തിനായുള്ള മത്സരത്തിൽ മറ്റ് ക്ലബ്ബുകളെക്കാൾ ഏറെ മുന്നിലാണ് ലിവർപൂൾ. 29 മത്സരങ്ങളിൽ 27 വിജയത്തോടെ 89 പോയിന്റാണ് ലിവർപൂൾ നേടിയത്. ലീഗിലെ ഒരു മത്സരം സമനിലയിലായ സീസണിൽ ഒരേയൊരു മത്സരത്തിലാണ് ലിവർപൂൾ പരാജയം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക