വിശാഖപട്ടണം: വന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച. വ്യാഴാഴ്ച 11 പേരുടെ മരണത്തിലേക്ക് നയിച്ച അതേ പ്ലാന്റിലെ ടാങ്കിലാണ് വീണ്ടും വാതകച്ചോര്‍ച്ച അനുഭവപ്പെട്ടത്. തുടര്‍ന്ന് പ്ലാന്റിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ചതായി വിശാഖപട്ടണം ജില്ലാ ഫയര്‍ ഓഫീസറെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആര്.കെ മീന പറഞ്ഞു. ആളുകളെയെല്ലാം പ്രത്യേക ബസുകളില്‍ അപകട മേഖലക്ക് പുറത്തുള്ള ബന്ധു വീടുകളില്‍ എത്തിച്ചിരിക്കുകയാണ്.
ആര്.ആര് വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്. അപകടത്തില്‍ ഇതുവരെ 11 പേര് മരിച്ചു. ആയിരത്തോളം ആളുകൾ ആശുപത്രയിയിലാണ്. ഇതില്‍ 80പേര് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക