മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പാര്‍ട്ടിയുടെ അന്തകനെന്ന വിമര്ശനവമായി എ പി അബ്ദുള്ളക്കുട്ടി. ട്വിറ്ററില്‍ അഭിമുഖം നടത്തിയ പെണ്‍കുട്ടിക്ക് നല്കിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ ആരോപിച്ചത് . മെയ് 10ന് നടന്ന ട്വിറ്റര്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ വാക്കില്‍ വിവരിക്കാന്‍ പറഞ്ഞപ്പോള്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞത് മുഖ്യമന്ത്രി സിപിഎം പാര്‍ട്ടിയുടെ അന്തകന്‍ ആണെന്നാണ്.
‘ചോരത്തിളപ്പുള്ള പ്രായത്തില്‍ ഞാനും ഇടത് പക്ഷമായി. പക്ഷെ പിന്നെ പിന്നെ മനസ്സിലായി ഏറ്റവും പിന്തിരിപ്പന് നയങ്ങളും കൊലപാതകവും ചേര്‍ന്നൊരു പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അതില്‍ കയറുന്നത് മാഫിയ സംഘത്തില്‍ കയറുന്ന പോലെയാണെന്നും. കാരണം പോരാന്‍ നോക്കിയാലും എതിര്‍ത്തു പറഞ്ഞാലും ഫലം മരണമാണ്’. ട്വിറ്ററില്‍ അനുവദിച്ച #AbdullakuttySpeaks എന്ന ഇന്റര്വ്യൂയിലായിരുന്നു ബിജെപി ഉപാധ്യക്ഷന്‍ ശ്രീ എ പി അബുള്ളകുട്ടിയുടെ പരാമര്‍ശം. കൂടാതെ ഗുരുവായൂര്‍ ദേവസ്വത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് തെറ്റാണെന്നും അത് അമ്ബലത്തിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടത് ആണെന്നും അബ്ദുള്ളക്കുട്ടി അഭിമുഖത്തില്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നില നില്ക്കുന്ന മറ്റ് ഉപക്ഷേത്രങ്ങള്‍ ഉണ്ടെന്നും ഈ ഒരു പ്രതിസന്ധിയില്‍ അവിടെ നിന്ന് പണം എടുക്കുന്നത് അവര്‍ക്ക് എല്ലാവര്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മാറിയവന് എന്ന ട്രോളുകളേ കുറിച്ചുള്ള മറുപടിയില്‍ ഇ എംഎസും ഗൗരിയമ്മയും എത്രവട്ടം പാര്‍ട്ടി മാറിയെന്നും അവരെയൊക്കെ അപ്പോള്‍ ഈ ട്രോളുന്നവര്‍ എന്ത് വിളിക്കും എന്നായിരുന്നു അബുള്ളകുട്ടിയുടെ മറുപടി. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അന്നും ഇന്നും മാറിയിട്ടില്ല, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് നരേന്ദ്രമോദിയുടെ വികസനത്തെ പുകഴ്ത്തി എന്ന കാര്യത്തിനാണ്. അന്നുമിന്നും തന്റെ കാഴ്ചപ്പാട് ഒന്നാണ് എന്നും ബിജെപി ഉപാധ്യക്ഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക