ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസിനിടെ ഹാക്കര്‍ പോണ് വീഡിയോ സ്ട്രീം ചെയ്തതിനെ തുടര്‍ന്ന് യുഎസ്സിലെ പള്ളി സൂം ആപ്പിനെതിരെ കേസ് ഫയല്‍ ചെയ്തു. സാന്‍ഫ്രാന്‍സിസ്കോയിലെ സെയിന്റ് പോളസ് ലൂഥറന്‍ ചര്‍ച്ചിലാണ് സംഭവമുണ്ടായത് എന്ന് സിഎന്‍എന്‍ പറയുന്നു.
സാന്‍ഫ്രാന്‍സിസ്കോയിലെ ഏറ്റവും പഴയ പള്ളികളിലൊന്നായ ലൂഥറന്‍സ് ചര്‍ച്ചില്‍ മേയ് ആറിന് ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ് നടത്തവേ, ഹാക്കര്‍ നുഴഞ്ഞുകയറി പോണ് വീഡിയോ പ്ലേ ചെയ്യുകയായിരുന്നു.
ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് കണ്ട്രോള് ബട്ടന് ഉപയോഗിക്കാന്‍ പറ്റാത്തവിധം ഡിസ് ഏബിള്‍ ചെയ്താണ് ഹാക്കര്‍ ഇടപെട്ടത്. ക്ലാസില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പ്രായമായവരായിരുന്നു. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് കാണേണ്ടി വന്നതെന്ന് കണ്ടവര്‍ പറയുന്നു.
പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റേയും വീഡിയോകള്‍ ഹാക്കര്‍ സ്ട്രീം ചെയ്തിരുന്നു. ഹാക്കറെ അറിയാമെന്നും സ്ഥിരം കുഴപ്പക്കാരനാണെന്നും സൂം പറയുന്നു.
കൊറോണ വൈറസ് ലോകത്താകെ പടര്‍ന്നുപിടിക്കുകയും രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തതിന് ശേഷം സൂം വീഡിയോ ചാറ്റിംഗ് ആപ്പ് വലിയ തോതില്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കോടതികള്‍ വരെ വീഡിയോകോണ്‍ഫറന്‍സിംഗ് വിചാരണക്കായി സൂം ഉപയോഗിക്കുന്നു.
അതേസമയം ആപ്പിന്റെ സുരക്ഷ സംബന്ധിച്ച് സംശയങ്ങളുയര്ന്നിട്ടുണ്ട്്. സൂം ആപ്പ് സുരക്ഷിതമല്ലെന്നും സ്വകാര്യത ലംഘിക്കുന്നതായും ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.54
പ്രതികരിക്കാൻ ഇവിടെ എഴുതുക