ഇടുക്കിയില്‍ ബേക്കറിയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ വീണ്ടും ആശങ്ക. കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പുറ്റടിയില്‍ ബേക്കറി നടത്തുന്ന യുവാവിന് റാന്‍ഡം ടെസ്റ്റിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. നേരത്തെ പുറ്റടിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി യുവാവ് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നുമില്ല. അത് കൊണ്ട് തന്നെ, മുപ്പത്തൊമ്ബതുകാരനായ യുവാവിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം വരെ കടയില്‍ പോയിരുന്ന യുവാവ് ആയിരത്തിലേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന സൂചനയാണ് ലഭിക്കുന്നത്.
തിങ്കളാഴ്ചയാണ് യുവാവിന്‍്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. സെന്റിനല്‍ സര്‍വെയിലന്‍സ് ടെസ്റ്റിന്‍്റെ ഭാഗമായിട്ടാണ് യുവാവിനും പരിശോധന നടത്തിയത്. കൂടുതല്‍ ആളുകളുമായി ഇടപഴകുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ശ്വാസകോശ രോഗികള്‍ തുടങ്ങി മുന്നൂറോളം പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രണ്ട് മക്കളും നിരീക്ഷണത്തിലാണ്.
തമിഴ്നാട്ടില്‍ നിന്നും വന്ന ലോറി ഡ്രൈവര്‍മാര്‍ ഇയാളുടെ കടയില്‍ നിന്നും സാധനം വാങ്ങിയിരുന്നു. ഇവരില്‍ നിന്നാണോ രോഗം പിടിപ്പെട്ടതെന്ന സംശയമുണ്ട്. ബേക്കറിക്കും വീടിനും സമീപത്തുമായി നിരവധി പേരുമായി യുവാവ് സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ആയിരത്തിലേറെ പേരെ കണ്ടെത്തുന്നതും ശ്രമകരമാണ്.മുന്‍പ് ഏപ്രില്‍ 26 ആയിരുന്നു പുറ്റടിയില്‍ മറ്റൊരു യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ പ്രദേശം ഹോട്സ്പോട്ടായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക