വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസില്‍ കൊവിഡ് പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയിട്ടും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരുന്നു പരീക്ഷണത്തിന്റെ ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് ആയി കണക്കാക്കുന്ന പ്ലാസിബോ നിയന്ത്രിത പഠനങ്ങളിലും മലേറിയ മരുന്ന ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.
ചൈനയില്‍ മിതമായ തോതില്‍ രോഗം വന്ന 150 പേരില്‍ മലേറിയ മരുന്ന് പരീക്ഷിച്ചപ്പോഴും രോഗം വലിയ തോതില്‍ ഭേദമായില്ല. ഇത് പ്രതികൂല ഫലം സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തി. ഫ്രാന്‍സില്‍ ഓക്സിജന്‍ ആവശ്യമായ രീതിയില്‍ ഗുരുതരമായി കൊവിഡ് ന്യൂമോണിയ പിടിപെട്ട രോഗികളിലും മലേറിയ മരുന്ന് ചികിത്സ നടത്തിയിരുന്നു. ഈ രോഗികളിലും ഒരുമാറ്റവും സൃഷ്ടിച്ചില്ലെന്നാണ് പഠനം.
മലേറിയ രോഗത്തിന് ചികിത്സിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ആണ് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന അഭിപ്രായം ഉയര്‍ന്നതിനെതുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന് ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച് വാങ്ങിയിരുന്നു. നല്‍കിയില്ലെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ പോലും ബാധിക്കും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ ഇന്ത്യ മരുന്ന് കയറ്റി അയച്ചു. ആ മരുന്ന് ഒരു ഗുണവും ചെയ്തില്ലെന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക