കനത്ത നാശം വിതച്ച് ഉംപൂണ്‍ ചുഴലിക്കാറ്റ്. പശ്ചിമ ബംഗളാളില്‍ 12 പേരും ഒഡീഷയില്‍ 2 പേരും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചു. ഇതോടെ മരണം 14 ആയി. 5500 ഓളം വീടുകള്‍ തകര്‍ന്നുവിണു. വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെട്ട അവസ്ഥയിലാണ്. പശ്ചിമ ബംഗാളില്‍ കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ഒഡീഷയില്‍ പാരാദ്വീപില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.
പശ്ചിമ ബംഗാളില്‍ മരണം ഇനിയും വര്‍ധിച്ചേയ്ക്കാം എന്ന് മുഖ്യമന്ത്രി മമത ബാനാര്‍ജി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ കണ്ട്രോള് റൂമിലിരുന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് മമത ബാനാര്‍ജി. പശ്ചിമ ബംഗാളില്‍ മാത്രം 5 ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആളുകള്‍ പുറത്തിറങ്ങരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 41 അംഗ സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക