കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂജരിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതോടെയാണ് പാമ്പ്നെ വീട്ടില്‍ എല്ലാവരും കാണാന്‍ ഇടയായത്. പാമ്ബിനെക്കൊണ്ട് കൊത്തിച്ചാല്‍ ആരും സംശയിക്കില്ലെന്ന ബോധത്തോടെയാണ് രണ്ടാം വട്ടം മൂര്‍ഖന്‍ പാമ്പ്നെ തന്നെ സൂരജ് വാങ്ങിയത്.
ഉറക്കത്തിലായിരുന്ന ഉത്രയെ പാമ്പ് നെക്കൊണ്ട് കൊത്തിച്ചതിനു ശേഷം പാമ്പ് കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടല്‍. ദിവസങ്ങളോളം ബാഗില്‍ സൂക്ഷിച്ച പാമ്ബി മുറിയ്ക്കുള്ളില്‍ തുറന്നുവിടുകയായിരുന്നു. ആദ്യം കൊത്തിയ ശേഷം വീണ്ടും ആഞ്ഞ് ഒന്നു കൂടി ഉത്രയെ കൊത്തി. തുടര്‍ന്ന് പാമ്പ് നെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പാമ്ബ് സൂരജിനു നേരെ തിരിയുകയായിരുന്നു.
ഇതോടെ ഭീതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലില്‍ തന്നെ നേരം കഴിച്ചുകൂട്ടുകയായിരുന്നു. സംഭവ ദിവസം ആറു മണിയോടെ സൂരജ് മുറിയ്ക്കു പുറത്തു വന്ന് ഉ്തതരയെ പാമ്പ് കടിച്ച വിവരം അറിയിക്കുകയും മുറിയില്‍ നിന്ന് മൂര്‍ഖനെ തല്ലിക്കൊല്ലുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക