കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പിതാവ്. കേസന്വേഷണം കൂടുതൽ ഊർജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. പ്രതികളിൽ നിന്നും ചോദ്യം ചെയ്യലും തെളിവെവെടുപ്പുകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൂരജ് സ്വന്തം വീട്ടിൽ ആദ്യം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ-ല്ലാനുള്ള ശ്രമം നടത്തിയെങ്കിലും ഉത്ര അതിൽ നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി ഉത്രയുടെ വീട്ടിൽ കഴിയവേ ഭർത്താവ് സൂരജ് സ്നേഹം നടിച്ചു ഉത്രയുടെ വീട്ടിലേക്ക് എത്തുകയും വളരെയധികം തന്ത്രപൂർവം വീണ്ടും പാമ്പിനെ ഉപയോഗിച്ച് കൊണ്ട് ഉത്ര കടിപ്പിക്കുകയായിരുന്നു.
കടിയേറ്റ ഉത്ര ഹോസ്പിറ്റലിൽ കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ മ-രണ വെപ്രാളത്തിൽ കഴിയുന്ന ഉത്രയെ കണ്ടു രസിക്കുകയാണ് ഭർത്താവ് സൂരജ് ചെയ്തത്. അന്വേഷണത്തിനൊടുവിലാണ് സംഭവം ആസൂത്രിത കൊ-ലപാതകമാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. തന്റെ മകളെ കൊ-ന്ന സൂരജിനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം മകൾക്ക് നീതി ലഭിക്കുകയില്ലെന്നും ഉത്രയുടെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ സൂരജിനും കുടുംബത്തിനും പങ്കുണ്ടെന്നും പിതാവ് പറഞ്ഞു.
ഉത്രയെ പാമ്പ് കടുക്കുന്നതിനു മുൻപ് ഏതോ മയക്കു ഗുളിക നൽകിയിരുന്നതായും സംശയമുണ്ടെന്ന് പിതാവ് പറയുന്നു. മാനസികമായി വെല്ലുവിളികൾ നേരിട്ടിരുന്ന തന്റെ മകളെ സ്വീകരിച്ച സൂരജിനോട് എല്ലാവർക്കും വലിയ താല്പര്യമായിരുന്നവെന്നും സ്ത്രീധനമായി 100 പവനോളം സ്വർണ്ണം നൽകിയെന്നും മറ്റു സഹായങ്ങളും വിവാഹത്തിന് ശേഷം നല്കിയിരുന്നെന്നും ഉത്രയുടെ പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക