കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഉത്ര കൊലപാതകി കേസ് പ്രതി സൂരജിന്റെ തെളിവ് എടുപ്പിനായി അഞ്ചലിലെ ഉത്രയുടെ വീട്ടിൽ എത്തിയപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ. ഉത്രയെ മനഃപൂർവം കൊലപ്പെടുത്തിയ സൂരജിനെ വീട്ടിൽ കയറ്റരുത് എന്ന് അലറി വീട്ടുകാർ അടുത്തതോടെ കർശന സുരക്ഷയാണ് സൂരജിന് പോലീസ് ഒരുക്കിയത്.
പോലീസിനോട് കുറ്റം സമ്മതിച്ച സൂരജ് പക്ഷേ ഉത്രയുടെ വീട്ടിൽ എത്തിയപ്പോൾ താൻ ഒന്നും ചെയ്തിട്ടില്ല തെറ്റുകാരൻ അല്ല എന്ന് ആവർത്തിച്ച് കൊണ്ട് ഇരുന്നു. എന്നാൽ സൂരജിനെ ഇ വീട്ടിൽ കയറ്റരുത് എന്ന് ഉത്രയുടെ അച്ഛനും നിലപാട് എടുത്തു. 3 മാസം നീണ്ട ഗൂഢാലോചനക്ക് ശേഷമാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചത്.
നാട്ടുകാർ കൂടി സുരക്ഷാ ഭീഷണി ഒഴുവാക്കാൻ ഉത്രയുടെ വീട്ടുകാരെ പോലും അറിയിക്കാതെയാണ് പോലീസ് സംഘം സൂരജിനെ വീട്ടിൽ എത്തിച്ചു തെളിവ് ശേഖരിച്ചത്. വിഷ പാമ്പിനെ സൂക്ഷിക്കാൻ ഉപയോഗിച്ച ജാർ അടക്കം പോലീസ് സംഘം കണ്ടെത്തിയിരിന്നു.
നിരവധി തവണ സൂരജ് ഉത്രയെ ഉപദ്രവിച്ചിരിന്നു എന്ന ഉത്രയുടെ അച്ഛന്റെ മൊഴിയാണ് സൂരജിലേക്ക് പോലീസ് അന്വേഷണം എത്തിച്ചത്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചിട്ടും മരിക്കാഞ്ഞ ഉത്രയെ രണ്ടാമത് മൂർഖനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരിന്നു. തെളിവുകൾ ഉണ്ടാകാതെ ഇരിക്കാനും തന്റെ പേരിൽ കുറ്റം വരാതെ ഇരിക്കാനും മനപ്പൂർവം പാമ്പിനെ ഉപയോഗിച്ചു എന്ന സൂരജിന്റെ മൊഴി പോലീസിനെ ഞെട്ടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക