കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ രാത്രി മരിച്ച ആലപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. മെയ് 27ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് തെക്കേ കപ്ലാശ്ശേരില്‍ ടി.ജെ. സ്കറിയ-മേരിക്കുട്ടി ദമ്ബതികളുടെ മകന് ജോസ് ജോയിയാണ് (39) മരിച്ചത്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു. ആറ് മാസം മുമ്ബാണ് ജോസ് ജോയ് വീണ്ടും ഗള്‍ഫിലേക്ക് പോയത്.
അബുദാബിയില്‍നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ഹരിപ്പാട്ടെ ഒരു ലോഡ്ജില്‍ ക്വാറന്റീനിലായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ സ്രവം പരിശോധനക്ക് അയച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മാത്യു മെയ് 11നാണ് നാട്ടിലെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ടയിലെ ക്വാറന്റീന് കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇയാള്‍ക്ക് ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍.
കേരളത്തില്‍ ഇന്നലെ 62 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം കണ്ടെത്തിയത് 1,150 പേര്‍ക്കാണ്. ഇതില്‍ 577 പേരാണ് നിലവില്‍ വിവിധ ജില്ലകളിലായി ചികിത്സയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക