കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. ക്വാറന്റീന് ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്. വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ് ആത്മഹത്യാശ്രമം നടത്തിയത്. രക്തസമ്മര്‍ദ്ദം കുറയാനുള്ള 20 ഗുളികകള്‍ വിഴുങ്ങി ജീവനൊടുക്കാനായിരുന്നു ശ്രമം.
ബെംഗളൂരുവില്‍ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്ബര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യപ്രവര്‍ത്തക അടുത്തിടപഴകിയെന്നും ഇവരെ ക്വാറന്റീനിന് പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇവര്‍ക്ക് സമ്ബര്ക്കമില്ലെന്നും ക്വാറന്റീന് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.
കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മര്‍ദ്ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. കോവിഡ് തുടങ്ങിയത് മുതല്‍ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവര്ത്തകന് അപവാദ പ്രചാരണം നടത്തിയെന്ന് വാട്സപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സഹപ്രവര്‍ത്തകര്‍ക്കയച്ച കുറിപ്പില്‍ പൊതുപ്രവര്‍ത്തകനടക്കം നാല് പേരായിരിക്കും മരിച്ചാല്‍ ഉത്തരവാദികള്‍ എന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക