ഇന്ത്യയിൽ കോവിഡ് ബാധിതർ രണ്ട് ലക്ഷത്തിലേക്ക്. മരണം 5500 കടന്നു. രോഗമുക്തി നിരക്ക് ഉയർന്ന് 48.19 % ൽ എത്തി. മരണ നിരക്ക് 2.83% ലേക്ക് താഴ്ന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത നിരവധി കേസുകൾ ഉണ്ടെന്നും സമൂഹ വ്യാപനം ഉണ്ടായതായും ഒരുവിഭാഗം ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നു.
കോവിഡ് കേന്ദ്രങ്ങളായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ആശങ്കയിലാണ്. മൈതാനങ്ങളും സ്റ്റേഡിയങ്ങളും ചികിത്സാ കേന്ദ്രങ്ങൾ ആക്കി മാറ്റുകയാണ്. ഏപ്രിൽ 30 വരെ കണ്ടെത്തിയ 40,184 കേസുകളിൽ 17,759 കേസുകളിൽ അണുബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് 44.2% വരും. അതിനാൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് ആരോഗ്യ പ്രവർത്തകരിൽ ഒരു വിഭാഗം വാദിക്കുന്നത്.
ഇതിനിടെ മഹാരാഷ്ട്രയിൽ രോഗികൾ 70,000വും ഡൽഹിയിൽ 20,000 കടന്നു. മഹാരാഷ്ട്രയിൽ 2,361 പുതിയ കേസും 76 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസ് 70,013 ഉം മരണം 2,362 കടന്നു. മുംബൈയിൽ ആകെ കേസ് 41,099 ഉം മരണം 1,319 ഉം ആയി. ധാരാവിയിൽ 34 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 990 പുതിയ കേസും 12 മരണവും ഇന്നുണ്ടായി. ആകെ കേസ് 20,834 ഉം മരണം 523 ഉം കടന്നു. നിയന്ത്രിത മേഖല 147 ആക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക