കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനല്‍ മുഖേനെ അധ്യാപനം ആരംഭിച്ചപ്പോള്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും മനം കവര്‍ന്ന അധ്യാപനം നടത്തിയ സായ് ശ്വേത ഇനിയും ചെയ്യുന്ന ജോലിക്ക് വേതനം ലഭിക്കാത്ത അധ്യാപികയാണ്. കേരളം ഇന്നലെ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപിക , നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പട്ടികയിലുള്ളയാളെന്ന് ചുരുക്കം.
സ്വന്തം വീട്ടിലിരുന്ന് ഒന്നാം ക്ലാസിന്റെ ആദ്യപാഠം പഠിക്കാനെത്തിയ കുരുന്നുകളെ തൊട്ടടുത്ത് നിന്ന് പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് പോലെ അറിവിന്റെ ലോകത്തേക്ക് നടത്തിയ സ്വായ് ശ്വേതയ്ക്കെതിരെ ട്രോളുന്ന ട്രോളന്മാര് ഒന്ന് കൂടിയറിയണം ഇവരുടെ മനസ്സിന്റെ വലിപ്പം. അതറിയണമെങ്കില്‍ കോവിഡ് 19 മഹാമാരികാലത്ത്ചെയ്യുന്ന ജോലിക്കുള്ള വേതനം എന്ന് ലഭിക്കുമെന്നറിയാത്ത ഘട്ടത്തില്‍ ഏപ്രില്‍ 29 ന് സായി ശ്വേത ഏപ്രില്‍ 29 ന് ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കണം.
”അഭിമാനത്തോടെ പറയട്ടെ ഞാനും അധ്യാപികയാണ്. എയിഡഡ് സ്കൂള്‍ അംഗീകാരം കാത്തിരിക്കുന്നു. ഏങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തില്‍ ഞാന്‍ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക സര്‍ക്കാരിലേക്ക് നല്കുന്നു.. പൂര്‍ണമനസോടെ.. ഇങ്ങനെയായിരുന്നു ഫേസ് ബുക്ക് പോസ്റ്റില്‍ സായ് പറഞ്ഞ് വെച്ചത്.
സത്യത്തില്‍ ഒതൊരു സായ് ശ്വേതയുടെ മാത്രം കഥയല്ല. ഇത്രത്തില്‍ നിയമനഅംഗീകാരം കാത്ത് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടാതെ നൂറുകണക്കിന് അധ്യാപകരുണ്ട് സംസ്ഥാനത്ത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതി മാനേജ്മെന്റുകള്‍ അംഗീകരിക്കാത്തതാണ് നിയമന അംഗീകാരത്തിനുള്ള തടസം. എയിഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന തസ്തികകളിലേക്ക് 1:1 അനുപാതത്തില്‍ പ്രൊട്ടക്ട് അധ്യാപകരെ കൂടി നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ഇത് ചോദ്യം ചെയ്ത എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ നിയമ പോരാട്ടത്തിലാണ്. ഇതോടെ മാനേജ്മെന്റുകള്‍ നിയമിച്ചവര്‍ക്ക് സര്‍ക്കാര്‍ നിയമന അംഗീകാരവും നല്‍കിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മുതുവട്ടൂര്‍ വി.വി എല്‍പി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് സായി ശ്വേതയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക