ഉത്ര കൊലപാതകത്തിൽ വീണ്ടും സൂരജിന്റെ നിർണായകമൊഴി. ഉത്രയെ കടിപ്പിച്ച മൂർഖന്റെ ശൗര്യം കൂട്ടാനായി പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ട ശേഷമാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഭർത്താവ് സൂരജ് വെളിപ്പെടുത്തി.
ജ്യുസിൽ മയക്ക ഗുളിക ചേർത്തു നൽകിയതിനു ശേഷം ഉത്രയുടെ ഇടതു ഭാഗത്തു മൂർഖനെ ജാറിൽ നിന്ന് കുടഞ്ഞിടുകയായിരുന്നു വെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. ഏപ്രിൽ 24 മുതൽ മെയ് ആറു വരെ പ്ലാസ്റ്റിക് ജാറിൽ അടച്ചു സൂക്ഷിച്ച മൂർഖനെ ഉത്രയുടെ ശരീരത്തിൽ കുടഞ്ഞിട്ടപ്പോൾ പാമ്പു തന്റെ നേരെ ചീറ്റിയെന്നും പിന്നാലെ ഉത്രയെ ആഞ്ഞുകൊത്തുകയുമായിരുന്നുവെന്നാണ് സൂരജിന്റെ മൊഴി.
ഉത്രയെ വകവരുത്താൻ വേണ്ടി മൂന്ന് തവണയാണ് താൻ കെണി ഒരുക്കിയതെന്നും അന്വേഷണ സംഘത്തോട് സൂരജ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക