കൊല്ലം: തൃക്കോവില്‍വട്ടം തലച്ചിറയില്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അര്‍ധരാത്രിയില്‍ തട്ടി കൊണ്ടുപോകുവാന്‍ ശ്രമം. തട്ടിയെടുത്ത കുഞ്ഞിനെ ഒളിപ്പിച്ചു വച്ച ശേഷം മറ്റൊരു വീട്ടില്‍ മോഷണം നടത്താനും പ്രതി ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഒളിപ്പിച്ചു വച്ചിരുന്ന കുഞ്ഞിനെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതി രക്ഷപെടുകയായിരുന്നു. തലനാരിഴയ്ക്കാണ് കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് തിരിച്ച് കിട്ടിയത്. കോളനിയില്‍ താമസക്കാരായ ബീമാ മന്‍സിലില്‍ ഷെഫീക്ക് – ഷംന ദമ്ബതികളുടെ ആറു മാസം പ്രായമുള്ള കുട്ടിയെയാണ് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് എടുത്തുകൊണ്ട് പോയത്. പൊലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക