മിനിസ്ക്രീനിലൂടെ സിനിമാരംഗത്തെത്തിയ താരമാണ് നടന് അനീഷ് ജി.മേനോന്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ അനീഷ് ദൃശ്യത്തിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജോര്‍ജ്ജുകുട്ടിയുടെ അളിയനായ രാജേഷ് എന്ന കഥാപാത്രത്തെയാണ് അനീഷ് അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം.
അനീഷിന്റെ കുറിപ്പ്
വേദി: 2010 ഏഷ്യനെറ്റ് Mammootty the best Actor Award reality show floor….അങ്ങിനെ ആ ഫ്ലോറിൽ വെച്ച് താങ്കൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് ചോദിച്ചു…
സാധാ മലപ്രംകാരനായ ഞാൻ;- “വളാഞ്ചേരി ഹയർസക്കൻഡറി ഇസ്കൂളിലാണ് ” എന്ന് പറയുകയും ചെയ്തു.എല്ലാവരും കൂടെ വമ്പിച്ച രീതിയിൽ കളിയാക്കി ചിരിച്ചു. ആ കളിയാക്കൽ ഉൾപ്പടെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോൾ ഓൺ എയറിൽ എന്റെ അവസ്ഥ കണ്ട നാട്ടിലെ ചെങ്ങായ്മാർ ടെൻഷൻ ആയി. ആദ്യമായി നാട്ടിൽ നിന്ന് ഒരുത്തൻ ചാനലിൽ കേറിയപ്പോൾ എല്ലാവരും ചേർന്ന് നാണം കെടുത്തി എന്ന സങ്കടം കലർന്ന ദ്ദേഷ്യത്തോടൊപ്പം,അനക്ക് “ഉസ്കൂൾ” എന്ന് പറഞാൽ പോരെ..ഇജ്ജ് എന്തിനാ “ഇസ്കൂൾ” എന്ന് പറഞ്ഞത് എന്ന ചോദ്യം ഉൾപ്പടെ പല ചോദ്യങ്ങളുമായി ചെങ്ങായ്മാരെല്ലം പാടെ
എനിക്ക് നേരെ തിരിഞ്ഞു..മയയുടെ പര്യാമാണ് മഴ എന്നിരിക്കെ ഇങ്ങളെന്തിനാടോ ടെൻഷൻ അടിക്കുന്നത് എന്ന എന്റെ ചോദ്യത്തിലെ രാഷ്ട്രീയം അന്ന് ഓൽക്ക് പിടികിട്ടിയില്ല.അപ്പോ പറഞ്ഞ് വന്നത്. കാലങ്ങൾക്കിപ്പുറം ഈ ഇടയായി എല്ലാവർക്കും
“സംഗതി” പിടി കിട്ടികഴിഞ്ഞപ്പോൾ ഇന്ന് ഇന്ത്യയൊട്ടാകെത്തന്നെ e-School എന്നാണ് പറയുന്നത്. *എല്ലാം എജ്ജാധി വിധിയുടെ വിളയാട്ടം*
പ്രതികരിക്കാൻ ഇവിടെ എഴുതുക