കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആരാധാനാലയങ്ങള്‍ ജൂണ്‍ എട്ടിന് തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്്റെ മടപ്പുരയില്‍ ജൂണ്‍ 15 മുതല്‍ മാത്രമേ ഭക്തജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ക്ഷേത്രം ട്രസ്റ്റി ഭാരവാഹി അറിയിച്ചു.
സര്ക്കാറിന്്റെയും ആരോഗ്യ വകുപ്പിന്‍്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ പൂജകളും കുട്ടികള്‍ക്കുള്ള ചോറൂണ് , പ്രസാദ വിതരണം , അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല.
രാവിലെ ഒന്പതുമണി മുതല്‍ രാത്രി ഏഴുമണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് ട്രസ്റ്റി ആന്‍ഡ് ജനറല്‍ മാനേജര്‍ പി.എം.ബാലകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക