ദോഹ: എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ ക്യുകോണ് കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത രണ്ടാമത്തെ വിമാനം ഞായറാഴ്ച്ച പുലര്‍ച്ചെ 12.50ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മലയാളികളാണ്. ഹ്രസ്വകാല കരാറില്‍ ഖത്തറില്‍ എത്തി കുടുങ്ങിപ്പോയ ആറായിരത്തോളം തൊഴിലാളികളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കമ്ബനി ഏര്‍പ്പെടുത്തിയ രണ്ടാം ചാര്‍ട്ടേഡ് വിമാനമാണിത്.
ഓയില്‍, ഗ്യാസ് റിഫൈനറികളുടെ വര്‍ഷാന്ത അറ്റകുറ്റപ്പണികള്‍ക്കായി ക്യുകോണ് ഖത്തറില്‍ എത്തിച്ച 6000 കരാര്‍ തൊഴിലാളികളില്‍ 600 മലയാളികളുണ്ട്. ദോഹയില്‍ നിന്ന് ഈ വെള്ളിയാഴ്ച കൊച്ചിയിലേക്കു പറന്ന ക്യുകോണിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ 178 മലയാളികളാണ് നാടണഞ്ഞത്. കേരളത്തിനു വെളിയില്‍ മുംബൈ, അഹമ്മദാബാദ്, മധുര എന്നിവിടങ്ങളിലേക്കും വൈകാതെ ക്യുകോണിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക