തിരുവനന്തപുരം: ലോക്ക്ഡൗണിലെ അഞ്ചാംഘട്ട ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമ്ബോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. നാളെ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്കെത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഹോട്ട്സ്പോട്ട് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. കണ്ടെയ്ന്മെന്റ് സോണിലെ ഓഫീസുകളില്‍ അതാത് ജില്ലകളിലെ കുറച്ച് ജീവനക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെന്നതാണ് മാര്‍ഗനിര്‍ദ്ദേശത്തിലൂടെ വ്യക്തമാകുന്നത്. ശനിയാഴ്ച അവധി തുടരും. ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ജീവനക്കാരും എത്തണം.നേരത്തെ മുപ്പത് ശതമാനം 50 ശതമാനം ജീവനക്കാര്‍ എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. ഇനി നിയന്ത്രണം ഉണ്ടാകുക കണ്ടെയന്‍മെന്റ് സോണില്‍ മാത്രമായിരിക്കും.
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗംബാധിച്ചവര്‍, ഓട്ടിസം, മാനസികവും ശാരീരിവകുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നീ ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനും പുതുക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും ഏഴ് മാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടില്‍ നിന്നും ഒഴിവാക്കി. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്പ്പെടുത്തണാന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി.
വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കില്ല. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓഫീസ് മേധാവികള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍ വിവിധ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ആരോഗ്യവകുപ്പും അവരുടെ ജീവനക്കാര്‍ക്കായി നിബന്ധനകള്‍ പുറപ്പെടുവിച്ചിരുന്നു. കാവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തില്‍ ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. സ്ഥാപന മേധാവികള്‍ ഇത് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തണം. സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം. ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക