തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്രസഹമന്ത്രി വി.മുരളീധരന് അതേനാണയത്തില്‍ മറുപടി നല്കി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തി..ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനസര്‍ക്കാര്‍ എടുത്തുചാടി തീരുമാനമെടുത്തിട്ടില്ല.കേന്ദ്ര തീരുമാനം നടപ്പാക്കിയത് മതനേതാക്കളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ്. ഇത് കേന്ദ്രമന്ത്രി മനസിലാക്കിയില്ലെങ്കില്‍ ഹാ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ കാര്യങ്ങള്‍ വിശദമായി മനസിലാക്കിയിട്ടുവേണം കേരളത്തിനുമേല്‍ കുതിരകയറാന്‍- കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തായി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് സംസ്ഥാന സര്‍ക്കാരിനെ മുരളീധരന് വിമര്‍ശിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്ബിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്തുറന്ന് തടിതപ്പാനാണോ നീക്കം. ക്ഷേത്രങ്ങള്‍ തുറക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരാണ്, താങ്കളുടെ സര്‍ക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.. എന്നിങ്ങനെയായിരുന്നു വി.മുരളീധരന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക