രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളന് ഉള്‍പ്പടെയുള്ള 7 പേരെ വിട്ടയക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും പി എം കെ സ്ഥാപകനുമായ എസ്.രാമദാസ്. കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് പേര്‍ക്കും അവരുടെ ജീവിതത്തിന്റെ 30 വര്‍ഷങ്ങളാണ് നഷ്ടമായതെന്ന് രാമദാസ് പറഞ്ഞു. വിഷയത്തില്‍ നിരവധി ശിപാര്‍ശകള്‍ നല്‍കിയിട്ടും ഗവര്‍ണര്‍ തീരുമാനമൊന്നും എടുക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ മുരുകൻ, പേരറിവാളന്, ശാന്തൻ, നളിനി എന്നിവരെ വധശിക്ഷക്ക് വിധിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി കുറച്ചു. രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് മറ്റുപ്രതികൾ.
1991 മെയ് 21 നാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. 19 – മത്തെ വയസിലാണ് പേരറിവാളനെ അറസ്റ്റ് ചെയ്തതെന്നും അയാളുടെ മോചനത്തിനായി മാതാപിതാക്കള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും രാമദാസ് പറഞ്ഞു. രാജീവ് വധത്തില്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച ബാറ്ററി നല്കി എന്ന്താണ് പേരറിവാളനുമേല്‍ ചുമത്തിയ കുറ്റം. എന്നാല്‍, അത് തങ്ങള്‍ വെട്ടിമാറ്റിയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന് ത്യാഗരാജന് സുപ്രീം കോടതിയിലറിയിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഗവര്‍ണര്‍ അടിയന്തരമായി ഈ വിഷയത്തിൽ നടപടി കൈക്കൊള്ളണമെന്നും രാമദാസ് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക