കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലോകത്ത് 1.36 ലക്ഷം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4,947 പേർ മരിച്ചു. ബ്രസീലിൽ 1200 ലേറെ പേരും അമേരിക്കയിൽ 900 ത്തോളം പേരും മരിച്ചു. ഇതോടെ ലോകമെമ്പാടും കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4.23 ലക്ഷമായി ഉയർന്നു. റഷ്യയിൽ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ബ്രസീലിൽ എട്ടു ലക്ഷത്തിലേറെയാണ് കൊവിഡ് ബാധിതർ.
ആഫ്രിക്കയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പെറുവിലും ചിലിയിലും മെക്സിക്കോയിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരത്തിലേറെയാണ്. അമേരിക്കയിൽ 23,000 ത്തിലധികം പേർക്കും ബ്രസീലിൽ 30,000 ത്തിലേറെ പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 75.83 ലക്ഷമായി. ഇതിൽ 38.34 ലക്ഷം പേരുടെ രോഗം ഭേദമായി.
ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ 20.89 ലക്ഷം പേർക്കാണ് രോഗമുള്ളത്. ഇതിൽ 8.15 ലക്ഷം പേർ രോഗവിമുക്തരായി. ആകെ 1.16 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 41,058 പേരാണ് മരിച്ചത്. റഷ്യയിൽ 8,779 പേർക്ക് പുതിയതായി രോഗം കണ്ടെത്തി. ആകെ 6,532 പേരാണ് മരിച്ചത്. യുകെയിൽ പുതിയതായി 1,266 പേരുൾപ്പടെ 2.91 ലക്ഷം പേർക്കാണ് രോഗം. 41,279 പേർ മരിച്ചു.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് 2.86 ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 1.41 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 94,041 പേർക്കാണ് രോഗമുള്ളത്. 3438 പേർ മരിച്ചു. ഡൽഹിയിൽ 32,810 പേർക്കും തമിഴ്നാട്ടിൽ 36,841 പേർക്കും കൊവിഡ് പിടിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക