സൗദി അറേബ്യൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്ന പ്രവാസികൾ നിർബന്ധമായും കൊവിഡ് സർട്ടിഫിക്കെറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. ജൂൺ 20 ശനിയാഴ്ച മുതലാണ് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കെറ്റ് ഹാജരാക്കേണ്ടത്. സംസ്ഥാന സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടതാണ് ഇക്കാര്യമെന്നും എംബസി വ്യക്തമാക്കി.
ചാർട്ടേഡ് വിമാന സർവീസുകൾക്കായുളള നിബന്ധനകളിലാണ് നെഗറ്റീവ് റിസൽട്ട് ഉളളവർക്ക് മാത്രമേ യാത്രാനുമതി നൽകാനാകുകയുളളൂവെന്ന് എംബസി പറയുന്നത്. അതേസമയം വന്ദേഭാരത് മിഷന് വഴി യാത്ര പോകുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇതുവരെയില്ല.
ഗള്‍ഫില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടാകൂ എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ പ്രവാസികളും പ്രതിപക്ഷ പാർട്ടികളും അടക്കം ശക്തമായ എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷമേ ഇക്കാര്യം തീരുമാനിക്കുവെന്ന് തുടർന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക