ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ ഒരു ഓഫീസറുള്‍പ്പെടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നിരുന്നത് എങ്കിലും മരണസംഖ്യ ഇതില്‍ കൂടുതലാണ് എന്നാണ് സൈനിക, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടിവി ചാനലുകളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ടൈംസ് നൗ, സീ ന്യൂസിന്റെ ഉടമസ്ഥതയിലുള്ള വിയോണ്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. 10 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 പേര് കൊല്ലപ്പെട്ടതായി എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു. 10-ലേറെ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മരണവും ഗുരുതരമായ പരിക്കും അടക്കം 43 ചൈനീസ് സൈനികര്‍ക്കും തിരിച്ചടിയില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
At least 20 Indian soldiers killed in the violent face-off with China in Galwan valley in Eastern Ladakh. Casualty numbers could rise: Government Sources pic.twitter.com/PxePv8zGz4
— ANI (@ANI) June 16, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക