പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. അശാസ്ത്രീയമായി പാമ്പുപിടിച്ച് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ തീരുമാനം.
പാമ്പിനെ പിടിച്ചശേഷം ക്യാമറയ്ക്കു മുന്നില്‍ നടത്തുന്ന പ്രദര്‍ശനം അനുവദിക്കില്ല. ലൈസന്‍സില്ലാതെ പാമ്പിനെ പിടിച്ചാല്‍ വന്യജീവി സംരക്ഷണനിയമ പ്രകാരം തടവുശിക്ഷ കിട്ടുന്ന തരത്തിലാണ് നിയമം പരിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും.
തിരുവനന്തപുരം നാവായിക്കുളത്ത് പാമ്പുപിടിത്തത്തിനിടെ യുവാവ് മൂര്‍ഖന്റെ കടിയേറ്റു മരിച്ചിരുന്നു. അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്കി പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കും. സുരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്സിനും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും നല്‍കും. പരിശീലനം നേടി ലൈസന്‍സ് എടുക്കാന്‍ ഒരു വര്‍ഷം അനുവദിക്കും. ഇതിനുശേഷമേ നിയമനടപടി കര്‍ശനമാക്കൂ. അതുവരെ ബോധവല്‍ക്കരണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക