സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയെയും നഞ്ചമ്മയുടെ പാട്ടും മലയാളിയറിഞ്ഞത്. സച്ചിയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ നഞ്ചിയമ്മ മൃതദേഹം ഒരു നോക്ക് കാണാന്‍ അട്ടപ്പാടിയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. സച്ചിയുടെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ നഞ്ചമ്മക്കായിട്ടില്ല.
നഞ്ചിയമ്മയെയും അവരുടെ പാട്ടിനെയും ലോകത്തിന് മുന്നിലെത്തിച്ചത് സച്ചിയായിരുന്നു. സച്ചിയുടെ മരണത്തെക്കുറിച്ച് പറയുമ്പോൾ നഞ്ചമ്മയുടെ വാക്കുകൾ ഇടറി. ഇന്ന് ആശുപത്രിയിലെത്തി സച്ചിയെ കാണമെന്നായിരുന്നു ആഗ്രഹം . അങ്ങനെ ഇരിക്കെയാണ് മരണവാര്‍ത്ത തേടിയെത്തുന്നത്.
ആടുമാടുകളെ മേച്ചു നടന്ന തങ്ങളെയൊക്കെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വന്നത് സച്ചി സർ ആണെന്നും ഇതുപോലെ നന്മയുള്ള മനുഷ്യരെയൊന്നും ഇനി കിട്ടില്ല എന്നും നഞ്ചിയമ്മ പറയുന്നു. മരണ വിവരം അറിഞ്ഞപ്പോൾ, ഇന്നലെ രാത്രി തന്നെ സച്ചിയെ കാണാൻ വരാൻ ആഗ്രഹിച്ചെങ്കിലും വാഹന സൗകര്യം ഇല്ലാത്തത് കൊണ്ടാണ് യാത്ര ഇന്ന് വെളുപ്പിന് ആക്കിയതെന്നും ആ അമ്മ പറയുന്നു.
അട്ടപ്പാടി അദ്ദേഹത്തിന് ഏറെയിഷ്ടപെട്ട സ്ഥലമായിരുന്നു എന്നും ഒരിക്കൽ കുടുംബവുമായി നഞ്ചിയമ്മയെ കാണാൻ അട്ടപ്പാടിയിൽ വരുമെന്നു സച്ചി പറഞ്ഞിരുന്നു എന്നും നഞ്ചിയമ്മ വെളിപ്പെടുത്തി. സച്ചി സാറിനെ അമ്പലത്തിൽ വെച്ചു പൂജിക്കുന്ന ഒരു ദൈവത്തെപോലെയാണ് തങ്ങൾ കണ്ടിരുന്നത് എന്നും സാറിനു തന്റെ പാട്ട് ഏറെയിഷ്ടമായിരുന്നു എന്നും നഞ്ചിയമ്മ പറയുന്നു. അടുത്തുണ്ടായിരുന്നെങ്കിൽ താൻ അദ്ദേഹത്തിന് പാട്ട് പാടി കൊടുത്തേനെ എന്നു പറഞ്ഞു
സച്ചിയെ യാത്രയാക്കാന്‍ നഞ്ചമ്മ തമ്മനത്തെ ഫ്ലാറ്റിലാണ് എത്തിയത്.അയ്യപ്പനും കോശിയും എന്ന സിനിമയില്‍ എക്സൈസ് ഓഫീസറുടെ വേഷത്തിലെത്തിയ പഴനിസാമിയും നഞ്ചിയമ്മക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക