സൗദി അറേബ്യയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ ഉണ്ടായത് വലിയ വര്‍ധന. വെള്ളിയാഴ്ച മാത്രം 4,301 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താതയി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,292 ആയി ഉയര്‍ന്നു. 1184 പേര് ഇതിനകം മരിച്ചു. ജൂണ്‍ 7ന് ശേഷം ഒരു ലക്ഷം പേര്‍ക്ക് ആണ് സൗദിയില്‍ രോഗം സ്ഥീരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നതിനിടയിലും കര്‍ഫ്യൂവില്‍ ഇളവ് വരുത്താനാണ് സൗദിയുടെ തീരുമാനം. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രാബല്യത്തിലാകും.
ശനിയാഴ്ച രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് ലോകത്ത് ഇതുവരെ 86,37,901 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4.54 ലക്ഷം പേര് മരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത യുഎസില്‍ 22,19,675 ആയി അത് ഉയര്‍ന്നു. 10,32,913 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 568292 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ച റഷ്യയാണ് കൂടുതല്‍ രോഗികളുള്ള മുന്നാമത്തെ രാജ്യം. കൂടുതല്‍ രോഗികളുള്ള ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.
വ്യാഴാഴ്ച മാത്രം ലോകത്ത് ഒന്നര ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗ്രബ്രെയേസ്യൂസ് അറിയിച്ചു. കൂടുതല്‍ ആശങ്കപ്പെടുത്തും വിധത്തിലാണ് ലോകമെങ്ങും രോഗവ്യാപനം എന്നും അദ്ദേഹം അറിയിച്ചു.
രണ്ടാം കൊവിഡ് വ്യാപനം പ്രകടമായ ചൈനയിലെ ബീജിങില്‍ സ്ഥിതി പുതിയ കേസുകളില്‍ പിന്നീട് വലിയ വര്‍ധനയുണ്ടായില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. രോഗം കൂടുതല്‍ ലോക നേതാക്കളെ പിടിപെട്ടു. ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒളന്തോ ഹെര്‍ണാണ്ടസിനെ കൊവിഡ് പോസ്റ്റീവ് ആയി ആശുപത്രിയില്‍ പ്രേേവശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക