തൃശൂര്‍ : കോര്പ്പറേഷന് പരിധിയിലെ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സേനയെ സജ്ജമാക്കുന്നു. പ്രളയ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ടിയാണ് പ്രളയപ്രതിരോധ സേനയെ സജ്ജമാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ആദ്യ യോഗത്തില്‍ മേയര്‍ അജിത ജയരാജന് അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും സേനയിലേയ്ക്ക് ആളുകളെ ചേര്‍ക്കും. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ചേരും. അതിന് ശേഷം വിവിധ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. സേനയുടെ ഉദ്ഘാടനം ജൂണ്‍ 28 ന് നടത്താനും തീരുമാനമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തെ ബാധിച്ച പ്രളയത്തിന്റെ വെളിച്ചത്തില്‍ തൃശൂര്‍ കോര്പ്പറേഷന് പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കോര്പ്പറേഷന് പരിധിയില്‍ കാലങ്ങളായി മൂടപ്പെട്ട പല കാനകളും തോടുകളും തുറന്ന് ജലനിര്‍ഗ്ഗമനം സാധ്യമാക്കുന്നതിന് സംവിധാനമൊരുക്കി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും തോടുകളിലെ ചണ്ടി എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക