കോട്ട : രാജസ്ഥാനിലെ ജലവാർ ജില്ലയിൽ 26 കാരനെ കാമുകിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ്, അമ്മാവൻ, കുടുംബത്തിലെ മറ്റ് ആറു പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പരുക്കുകളേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച രത്ലായ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വയലിൽ നിന്ന് കണ്ടെടുത്തു.
രത്ലായ് ടൗൺ നിവാസിയായ രാകേഷ് കുമാർ ടേലിയാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന രാകേഷ് കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിർത്ത കുടുംബാംഗങ്ങൾ രാകേഷിനെ കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി രാകേഷിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, മറ്റു വസ്തുക്കൾ എന്നിവ മാറ്റി മൃതദേഹം വയലിൽ ഉപേക്ഷിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങൾക്ക് കൈമാറി.
പെൺകുട്ടിയുടെ പിതാവ് രഡുലാൽ ലോധ (60), അമ്മാവൻ ബദ്രിലാൽ ലോധ (58) എന്നിവരും മറ്റു നാലു കുടുംബാംഗങ്ങളുമാണ് അറസ്റ്റിലായതെന്ന് ഡിഎസ്പി വിജയശങ്കർ ശർമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക