പാർട്ടിക്കുള്ളിലെ ചിലരുടെ സൈബർ അക്രമണത്തെ തുടർന്ന് ഹൃദയം പൊട്ടിയാണ് കെ പി സി സി ജനറൽസെക്രട്ടറി കെ സുരേന്ദ്രന് മരണപ്പെട്ടെതെന്ന് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് കെ പ്രമോദ് ആണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന്റെ മരണം സൈബർ അക്രമത്തിൽ മനം നൊന്തുണ്ടായതാണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും ഇതിന് പിന്നില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേന്ദ്രനെ അത്രമേല്‍ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു. അത് നിസാരമായി കാണാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാധിക്കില്ലന്നും പ്രമോദ് പറഞ്ഞു. രണ്ടു ദിവസമായി കെ.സുരേന്ദ്രനെ മാനസികമായി തകര്‍ക്കാനും അവഹേളിക്കാനും ശ്രമിച്ചതിന്റെ തെളിവുകള്‍ കൂടി പ്രമോദ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബര്‍ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നില്‍ പാര്‍ട്ടിയില്‍ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബര്‍ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.
കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയില്‍ ആ പാവം മനുഷ്യനെ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ കൊടുത്തവരൊടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് പ്രവര്‍ത്തകര്‍ക്കില്ലെന്നും പ്രമോദ് പോസ്റ്റിൽ പറഞ്ഞു.
https://www.facebook.com/pramod.koovan/posts/2765765123529676
പ്രതികരിക്കാൻ ഇവിടെ എഴുതുക