കണ്ണൂർ : കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരുന്ന കെ. സുരേന്ദ്രന് ഹൃദയസ്തംഭനം മൂലം നിര്യാതനായി. വര്‍ഷങ്ങളായി കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരിന്നു. തിരുവപ്പതി മില്ലില്‍ തൊഴിലാളിയും തൊഴിലാളി നേതാവുമായി രാഷ്ട്രീയ മണ്ഡലത്തില്‍ സക്രീയമാവാന് തുടങ്ങിയ കാലം മുതല്‍ പിന്നീടിതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരിന്നു. നിത്യം രാവിലെ വീക്ഷണം പത്രം ഒന്നൊഴിയാതെ വായിക്കുന്ന ശീലം ദിനചര്യയാക്കിയ നേതാവാണ് അദ്ദേഹം. ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സുരേന്ദ്രേട്ടന്റെ ആകസ്മികമായ വിയോഗം രാത്രി വൈകിയും വിശ്വസിക്കാനാവാതെ ചിലര്‍ സംശയനിവാരണത്തിന് കോണ്‍ഗ്രസ് നേതാക്കളെയും മാധ്യമ സ്ഥാപനങ്ങളിലും ഫോണില്‍ ബന്ധപ്പെട്ടു മരണം ഉറപ്പിച്ചു. വശ്യമായ പ്രാസംഗികനും സാമകാലിക വിഷയങ്ങള്‍ നര്‍മ്മം കലര്‍ത്തി സംസാരിക്കുന്ന കോണ്‍ഗ്രസ് വാഗ്മിയാണ് ഞായറായ്ച വൈകുന്നേരം ശാന്തിലോകത്തേക്ക് യാത്രയായത്. മരിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുന്നേ കുടുംബത്തോടപ്പം തമാശകള്‍ പങ്കിട്ടും വീക്ഷണം ഓഫീസില്‍ വിളിച്ചപ്പോഴും ഒരസ്വസ്ഥതയും ഉണ്ടായില്ല. ശേഷം നെഞ്ച് വേദനയനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിന്നു. അവിടുത്തെ ചികിത്സയില്‍ മുഖചിരിമായും മുന്നേ രംഗബോധമില്ലാത കോമാളി മരണമായി എത്തുകയായിരിന്നു. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ നേതൃനിരയില്‍ പ്രത്യേകിച്ച് ട്രേഡ് യൂണിയന് നേതാക്കളില്‍ പകരം വെക്കാനില്ലാത്ത പേരാണ് കെ. സുരേന്ദ്രന്. മികച്ച വാഗ്മിയും, സംഘാടകനുമൊക്കെയായി നിറഞ്ഞ് നില്‍ക്കവെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ അമരത്ത് നിന്നുള്ള അപ്രതീക്ഷിത വേര്‍പാട് സംഘടനക്കുണ്ടാക്കുന്ന ക്ഷീണം കണക്ക് കൂട്ടുന്നതിനുമപ്പുറമാണ്. കേരളത്തിലെ ടെക്സ്റ്റൈല്‍ മില്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയാണ്. വിഷയങ്ങള്‍ പഠിച്ച് തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാനും, പരിഹരിക്കാനുമുള്ള സുരേന്ദ്രന്റെ കഴിവ് തന്നെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ രഹസ്യം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോഴും അദ്ദേഹം തൊഴിലാളി യൂണിയനിലെ സാന്നിദ്ധ്യത്തിന് വിശ്രമം കൊടുത്തില്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് പരിപാടികളില്‍ സജീവ സാന്നിധ്യവും തികഞ്ഞ വാഗ്മിയുമായ തൊഴിലാളി നേതാവ് കണ്ണൂരിന്റെ ജ്വലിക്കുന്ന ഓര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക