തിരുവനതപുരം : ഇന്നലെ രാത്രി പത്തരയോടെ നഗരത്തെ പരിഭ്രാന്തിയിലാക്കി പടിഞ്ഞാറേക്കോട്ട പെട്രോള്‍ പമ്പില്‍ തീപിടിത്തമുണ്ടായി. രാത്രി ഒന്‍പതിന് പമ്പ് പൂട്ടി ജീവനക്കാര്‍ പോയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഓഫീസ് റൂമില്‍ തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ അറിയിച്ചതനുസരിച്ചാണ് ഫയര്‍ഫോഴ്സ് സംഘം സ്ഥത്തെത്തിയത്.
എസ്.പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപമുള്ള ഭാരത് പെട്രോളിയം പമ്പിന്റെ ഓഫീസ് റൂമിലാണ് പടർന്നത്. സമീപവാസികള്‍ എത്തുമ്പോഴേക്കും ഓഫീസ് റൂമില്‍ ഉണ്ടായിരുന്ന എന്ജിന് ഓയില്‍ അടക്കമുള്ളവയും കമ്പ്യൂട്ടർ, മറ്റു രേഖകള്‍ എന്നിവയും പൂര്‍ണമായി നശിച്ചിരുന്നു. ഫയര്‍ഫോഴ്സ് സംഘമെത്താന്‍ താമസിച്ചിരുന്നെങ്കില്‍ വെളിയിലേക്ക് തീപടരുകയും വന്‍ദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു.
Also Read : തിരുവനന്തപുരത്തെ അഞ്ചുറോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും
ഓഫീസില്‍ നിന്നും പത്തടി മാത്രം മാറിയാണ് പെട്രോള്‍ സംഭരണ ടാങ്കും വിതരണത്തിനുള്ള യൂണിറ്റും സ്ഥിതിചെയ്യുന്നത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പമ്പില്‍ 10,000 ലിറ്ററോളം ഡീസല്‍ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും പെട്രോള്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. പെട്രോള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോര്‍ട്ട് പൊലീസ് കേസെടുത്തു.
Also Read : തുണി മാസ്ക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം, മാസ്ക് ചൂടുവെള്ളത്തിൽ കഴുകിയില്ലെങ്കിൽ കൂടുതൽ അപകടം
പ്രതികരിക്കാൻ ഇവിടെ എഴുതുക