നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രഹന ഫാത്തിമയുടെ നടപടിയ്ക്കെതിരെ കടുത്ത പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. രഹനയുടെ ന-ഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളുടെ വീഡിയോയും ഫോട്ടോകളുമാണ് പ്രചരിച്ചിരുന്നത്.
സംഭവത്തിനെതിരെ തിരുവല്ല സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ബാലാവകാശ കമ്മീഷൻ രഹനയ്ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചു അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പനംപള്ളിയിൽ താമസിക്കുന്ന ബി എസ് എൻ എൽ കോട്ടേഴ്സിലാണ് സൗത്ത് എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തിയത്. രഹന സ്ഥലത്തില്ലെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. തുടർന്ന് വീട്ടിൽ നിന്നും പെയിന്റിംഗ് ബ്രെഷ് ചായങ്ങൾ ലാപ്ടോപ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക