ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുവഴി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ ഭീമമായ പിഴ ചുമത്തി യുഎസ് കോടതി.200 കോടി രൂപയാണ് നഷ്ടപരിഹാര തുക ചുമത്തിയിരിക്കുന്നത്.
അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണിനെതിരെ കടുത്ത നടപടിയെടുത്തത്. 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ചാണ് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്.
അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് വിറ്റുതീര്‍ത്ത കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്.
എന്നാല്‍, കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക