കോവിഡും ലോക്ക്ഡൗണും ജീവിതത്തെ താളം തെറ്റിച്ചപ്പോള്‍ ഉണക്കമീന്‍ വിറ്റ് ഉപജീവനം നടത്തുകയാണ് മറാത്തി നടന് റോഷന് പഡ്നേക്കര്‍. മറാത്തിയിലെ പ്രശസ്ത ടെലിവിഷൻ ഷോ ആയ ബാബാസാഹേബ് അംബേദ്കറിലൂടെ പ്രശസ്തനായ നടനാണ് റോഷൻ. വിഷാദത്തെയും ആത്മഹത്യചിന്തയെയും അതിജീവിച്ചാണ് റോഷൻ ഇപ്പോൾ ജീവിതത്തോട് പോരാടുന്നത്. ഷൂട്ടിങ് തുടങ്ങാന്‍ അനുമതി കിട്ടിയെങ്കിലും പ്രധാന താരങ്ങളെ മാത്രമാണ് തിരിച്ചുവിളിച്ചത്. അതോടെയാണ് മീന്‍ കച്ചവടവുമായി നടന് റോഡിലേക്കിറങ്ങിയത്.
റോഷന്റെ വാക്കുകള്‍ ഇങ്ങനെ..
എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഒരു നിശ്ചയവുമില്ല. എനിക്ക് മീൻ പിടിക്കാൻ അറിയാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. മീൻ ഉണക്കി വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. അതിൽ അഭിമാനം മാത്രമേയുള്ളൂ. വാർത്ത പുറത്ത് വന്നതിന് ശേഷം സാമ്പത്തിക സഹായം നൽകാമെന്ന് പറഞ്ഞ് ചിലർ വിളിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കിൽ മീൻ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് തന്നെയും വിഷാദം അലട്ടിയിരുന്നെന്നും മാനസികമായി ആകെ തളര്‍ന്നിരുന്നെന്നും റോഷന് പറയുന്നു. സങ്കടം സഹിക്കാനാകാതെ വന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചിരുന്നു. എന്നാല്‍ എനിക്ക് ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. ഞാന്‍ മരിച്ചാല്‍ അവര്‍ക്ക് മറ്റാരുമില്ല എന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് പോരാടാന്‍ തന്നെ നിശ്ചയിച്ചു. അതിപ്പോള്‍ മീന്‍വില്‍പ്പനയില്‍ എത്തി നില്ക്കുന്നു, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റോഷൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക