കനകദുര്‍ഗയ്ക്ക് വിവാഹ മോചനം. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയാണ് വിവാഹ മോചനം. ഇതോടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരായ കേസുകള്‍ എല്ലാം കനകദുര്ഗ് പിന്‍വലിച്ചു. ഇതോടെ കൃഷ്ണനുണ്ണിക്കും കുടുംബത്തിനും സ്വന്തം വീട് തിരിച്ചു കിട്ടുകയും ചെയ്തു. കനകദുര്‍ഗ വീട്ടിന്മേലുള്ള അവകാശം ഉപേക്ഷിച്ചതോടെ ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും പഴയ വീട്ടില്‍ വീണ്ടും താമസം തുടങ്ങി.
വിവാഹമോചനത്തിന് പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ കോടതി കനകദുര്‍ഗയെ അനുവദിച്ചിരുന്നു. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഭര്‍തൃ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ തല്ലിയെന്നും പരാതിയുണ്ടായിരുന്നു. ഇതിനൊപ്പം തിരിച്ചു. ഇത്തരം കേസുകളെല്ലാം രാജിയാക്കാനും വിവാഹ മോചനം അനുവദിക്കാനുമാണ് പതിനഞ്ച് ലക്ഷം ചോദിച്ചത്. എന്നാല്‍ അത് നല്‍കാനാകില്ലെന്ന് കൃഷ്ണനുണ്ണി നിലപാട് എടുത്തു. ഇതോടെ പത്ത് ലക്ഷമെന്ന ഒത്തുതീര്‍പ്പ തുക ആവശ്യപ്പെട്ടു. ഇത് കൃഷ്ണനുണ്ണി അംഗീകരിച്ചു. ഇതോടെ വിവാഹ മോചനം സാധ്യമായി. കനകദുര്‍ഗ വീടൊഴിയുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഹിന്ദു ആചാര പ്രകാരം ഗണപതി ഹോമം നടത്തി കൃഷ്ണനുണ്ണിയും അമ്മയും വീണ്ടും വീട്ടിലെത്തുന്നത്. കനകദുര്‍ഗ വീട്ടിലെത്തിയപ്പോള്‍ തന്നെ ഇരുവരും സ്വന്തം വീട്ടില്‍ നിന്ന് മാറിയിരുന്നു. ഇതിന് ശേഷമാണ് വിവാഹ മോചന നീക്കം സജീവമാക്കിയത്. നഷ്ടപരിഹാരം അനിവാര്യമാണെന്ന് കനകദുര്‍ഗ വാദിക്കുകയും ചെയ്തു. വിവാഹ മോചന ശേഷം പെരിന്തല്‍മണ്ണയില്‍ പുതിയ ഫ്ളാറ്റ് വാങ്ങി കനക ദുര്‍ഗ അങ്ങോട്ട് മാറി. രണ്ട് പൊലീസ് ഗണ്മാന്മാരും സുരക്ഷയ്ക്കായി കനകദുര്‍ഗയ്ക്കൊപ്പമുണ്ട്. അങ്ങനെ കുടുംബത്തില്‍ നിന്ന് മാറി സ്വന്തമായി ജീവിതം മുമ്ബോട്ട് കൊണ്ടു പോവുകയാണ് ശബരിമല ദര്‍ശനത്തിലൂടെ വിവാദമുണ്ടാക്കിയ കനകദുര്‍ഗ.
പീറ്റര്‍ മുൻപത്തെ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; നടി വനിതയുടെ മൂന്നാം വിവാഹം വിവാദത്തില്‍
അയ്യപ്പനെ ദര്‍ശനം നടത്തിയ യുവതി പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കായിരുന്നു ഏറെ നാള് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തിലായിരുന്നു് ഭര്‍ത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുര്‍ഗയുമായുള്ള ബന്ധം വേര്‍പെടുത്താനാണ് കൃഷ്ണനുണ്ണി വിവാഹ മോചന ഹര്‍ജി കൊടുത്തത്. ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യം കൃഷ്ണനുണ്ണിക്ക് മുന്നിലുണ്ടായിരുന്നു. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ചോദ്യം സജീവമായി. അതിന് ശേഷമാണ് ഇരു കൂട്ടരും സമ്മതിച്ചുള്ള വിവാഹ മോചനമെന്ന ആശയം എത്തിയത്. ഇതിനോട് കനക ദുര്‍ഗയും യോജിച്ചു.
നേരത്തെ കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോള്‍ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഒന്നും ഓര്‍ത്തില്ല. ശബരിമല കയറിയാല്‍ മതിയെന്ന ചിന്തയായിരുന്നു അവര്‍ക്ക്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇരുളിന്റെ മറവില്‍ പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തി കനകദുര്‍ഗ്ഗയും ബിന്ദുവും. ഇതിന്ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുര്‍ഗ്ഗ നയിച്ചത്.
പിന്നീടു ഭര്തൃവീട്ടിലെത്തിയപ്പോള് അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടുകയും ചെയ്തു. ഫലത്തില്‍ കൃഷ്ണനുണ്ണിക്കും അമ്മയ്ക്കും സ്വന്തം വീട് നഷ്ടമായി. ഇതാണ് വിവാഹ മോചനത്തിലൂടെ കൃഷ്ണനുണ്ണി തിരിച്ചു പിടിക്കുന്നത്.
ശബരിമല ദര്‍ശനത്തോടെ സ്വന്തം കുടുംബവും കനകദുര്‍ഗയെ അകറ്റി നിര്‍ത്തിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ മാനസിക രോഗിയാണെന്ന് സഹോദരന് ഭരത് ഭൂഷന് പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്നും സഹോദരന് വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണയിലെ ഫ്ളാറ്റില്‍ ഏകാന്തവാസത്തിലേക്ക് കനകദുര്‍ഗ മാറുന്നത്. ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ്ഗ ബിബിസി തമിഴിനു നല്കിയ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക