തമിഴ്നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവെ മരിച്ചിരുന്നു. ലോക്ക്ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നിരുന്നുവെന്നതിന് കഴിഞ്ഞ 19നാണ് സാത്താന്‍കുളം സ്വദേശി ഫെന്നിക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന് ജയരാജിനെയും പൊലീസ് തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമാണ് ആരോപണം. മർദ്ദനത്തെ തുടർന്ന ഇവർ ജുഡീഷ്യൽ കസ്റ്റഡയിലിരക്കവെ മരിച്ചു.
കൊല്ലപ്പെട്ട ജയരാജന് ഫെനിക്സ് എന്നിവര്‍ക്ക് നീതി വേണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ചലച്ചിത്രമേഖലയിൽ നിന്നും നിരവധി താരങ്ങളാണ് ജയരാജനും ഫെനിക്സിനും വേണ്ടി ശബദം ഉയർത്തിയിരിക്കുന്നത്.ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സൂര്യ.
വീണ്ടും ഇന്ധന വില വർധിപ്പിച്ചു; ഇതുവരെ ഡീസലിന് കൂടിയത് 11 രൂപയോളം, പെട്രൊളിന് ഒന്‍പത് രൂപയിലേറെ
സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും എവിടെയോ നടന്ന ഒരു സംഭവമെന്ന നിലയില്‍ അവഗണിക്കാനാവുന്ന ഒന്നല്ല ഇതെന്നും സൂര്യ പറയുന്നു.
ജയരാജിനെയും ഫെനിക്സിനെയും പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിലയിരുത്തിയത് അവരുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നാണ്. പൊലീസിന്റെ ക്രൂര അതിക്രമത്തിന് വിധേയരായ ശേഷമാണ് ഡോക്ടമാർ ഇവർക്കെതിരെ അത്തരമൊരു ആരോഗ്യ പരിശോധനാ റിപ്പോർട്ട് നൽകിയത്. അവരുടെ യഥാര്‍ഥ സ്ഥിതി പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചു കൊടുത്തും. ഈ സംഭവത്തിൽ വേണ്ടവിധത്തിലല്ല കാര്യങ്ങൾ നടന്നതെന്നും സൂര്യ ആരോപിച്ചു.
ഈ രണ്ട് മരണങ്ങൾ പൊലീസ് ഇവരോട് ചെയ്ത ക്രൂരത പുറംലോകം തിരിച്ചറിയുന്നതിന് ഉതകുന്നതാണ്. അവർ ജീവനോടെ തിരിച്ചു വന്നിരുന്നു എങ്കിൽ പൊലീസിനെ എതിർത്താൽ എന്തും സംഭവിക്കും എന്നതിന് അവർ തെളിവായേനെ എന്നും സൂര്യ അഭിപ്രായപ്പെട്ടു. ഈ സംഭവത്തില്‍ തങ്ങളുടെ ജോലിയിൽ വീഴ്ച വരുത്തിയ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക