സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി ജോസഫൈനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോൻ നല്കിയ ഹരജി ഹൈക്കോടതി തള്ളി.
പതിനായിരം രൂപ ചിലവ് സഹിതമാണ് ഹൈക്കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് എം. മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളി ഉത്തരവായത്.
നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ ബന്ധപ്പെടട്ടെ എന്ന് പറഞ്ഞാണ് ലതികാ സുഭാഷിന്റെ ഹരജി കോടതി തള്ളിയത്.
സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്നാണ് വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞത്. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന് പറഞ്ഞു. കഠിനംകുളം പീഡനകേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ പാർട്ടി നേതാക്കൾ പ്രതികളാകുന്ന കേസിൽ കമ്മീഷന്റെ നിസ്സംഗതയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജോസഫൈന്റെ വിവാദ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക