ടിക് ടോക് താരം ശിവാനി ഖുബിയാനെ കൊലപ്പെടുത്തിയ കേസില്‍ അടുത്ത് സുഹൃത്ത് പിടിയില്‍. സേനപട്ട് ജില്ലയിലെ കുണ്ട്ലിയിലെ സലൂണിലാണ് ശിവാനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശിവാനി ഇയാളെ ഒഴിവാക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അയല്‍ക്കാരനായ ആരിഫ് എന്ന യുവാവുമായി ശിവാനി പരിചയത്തിലായിരുന്നു. 15 ദിവസം മുമ്ബ് ഇയാളോട് ശിവാനി സംസാരിക്കാതായി. കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് ശിവാനി ഇയാളെ ഒഴിവാക്കിയതെന്നാണ് പിതാവ് വിനോദ് പറയുന്നത്. ഇത് ഒരു ഏകപക്ഷീയമായ പ്രേമബന്ധമായിരുന്നുവെന്നും മകള്‍ തിരസ്കരിച്ചതിന്റെ പകയിലാണ് കൊല ചെയ്തതെന്നും പിതാവ് ആരോപിച്ചു.
പ്രതി കുറ്റം സമ്മതിച്ചതായും കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പ്രതി കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ശിവാനിയുടെ ഫോണില്‍ നിന്ന് ഇയാള്‍ ശിവാനിയുടെ കുടുംബാംഗങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. ദുപ്പട്ട കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി ശിവാനിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
. ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാര്‍ലറിനുള്ളില്‍ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ; ശൂന്യാകാശത്തിന്റെ മണവുമായി പെർഫ്യൂം ബ്രാൻഡ് ഇറങ്ങി നാസ
ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറിന്റെ പാര്‍ലറിന്റെ നീരജ് സ്ഥാപനം തുറന്നപ്പോളാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടന്‍തന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാള്‍ വിവരമറിയിച്ചു.
ടിക്ടോക്കില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി. അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ ശിവാനിയുടെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. തുടര്‍ന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാല്‍ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടര്‍ന്നതായാണ് ശിവാനിയുടെ പിതാവ് പറഞ്ഞത്.
ജൂണ്‍ 26 ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്നേദിവസം തന്നെ ശിവാനിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. 26 ന് രാത്രി ശിവാനി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ സഹോദരി ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍ അല്പസമയത്തിന് ശേഷം ശിവാനിയുടെ ഫോണില്‍നിന്നും സന്ദേശം വന്നു. താന്‍ ഹരിദ്വാറിലുണ്ടെന്നും ചൊവ്വാഴ്ച മടങ്ങിവരുമെന്നും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു സന്ദേശം. ഇത് വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.
ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടില്‍നിന്ന് ആരിഫ് ചില വീഡിയോകള്‍ പോസ്റ്റ് ചെയ്തതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂര്‍ മുമ്ബ് വരെ ടിക് ടോകിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റുകള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക