മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ ഖജനാവില്‍ നിന്നും വന്‍ തുക ചെലവിട്ടതായി റിപ്പോര്‍ട്ട്. 2019 ഡിസംബറിനും മാര്‍ച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും പരിപാലിക്കാന്‍ സംസ്ഥാനം 36 ലക്ഷം രൂപ ചെലവഴിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 23 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിപാലിക്കുന്നതിനായി 36,07,207 രൂപ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിക്ക് (സി-ഡിറ്റ്) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
ടെലിമെഡിസിന്‍ പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും; കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രിയിലും അനുവദിക്കും
“മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളുടെ പ്രതിഫലത്തിനായി ഉയര്‍ന്ന തുക ചെലവഴിക്കുന്നു. നിലവില്‍ 12 പേര് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നു. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം 25 ലക്ഷം രൂപയിലധികമാണ്,” എന്ന് സി-ഡിറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
തത്സമയ സ്ട്രീമിംഗിനായി 1.83 ലക്ഷം രൂപയും സെര്‍വര്‍ അഡ്മിനിസ്ട്രേഷനും നെറ്റ്വര്‍ക്ക് സുരക്ഷയ്ക്കും 36,667 രൂപയും ഡാറ്റാ ശേഖരണത്തിനും വികസനത്തിനുമായി 1.1 ലക്ഷം രൂപയും കാര്‍ വാടകയ്ക്കെടുക്കല്‍ ചാര്‍ജായി 73,333 രൂപയും ചെലവഴിച്ചതായി ചെലവ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക