താജ്മഹലും ചെങ്കോട്ടയും അടക്കം രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. മാർച്ചിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവ അടച്ചുപൂട്ടിയത്. എന്നാൽ താജ്മഹൽ, ചെങ്കോട്ട ഉൾപ്പെടെയുള്ള സ്മാരകങ്ങള്‍ തിങ്കളാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് അറിയിച്ചു കഴിഞ്ഞു. അതേസമയം, ഈ സ്മാരകങ്ങൾ തുറന്നുനൽകണോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനം കൈക്കൊള്ളാമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ട്വീറ്റ് ചെയ്തു.
വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി മരിച്ച നിലയില്‍
പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങൾ മാർച്ച് പതിനേഴിനു മുമ്പ് തന്നെ അടച്ചിരുന്നു. 820 സ്മാരകങ്ങൾ ഇപ്പോൾ തുറന്നുനൽകിയിട്ടുണ്ട്. ബാക്കിയുള്ളവ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക