സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കി.
വിവിധ സ്ഥലങ്ങളിൽ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്.പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പൊന്നാനിയിൽ ഉത്തരമേഖല ഐജി തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മിഷണർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഇവരെല്ലാം പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിദേശത്ത് നിന്നെത്തുന്നവർക്ക് ടാക്സി ഉൾപ്പടെയുളള വാഹനങ്ങൾ എയർപോർട്ടിൽ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് പുതിയ ക്രമീകരണങ്ങൾ ; മാറ്റങ്ങൾ ഇങ്ങനെ
മടങ്ങിയെത്തുന്നവർ വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മറ്റെങ്ങോട്ടും പോകാതെ നേരെ വീട്ടിലെത്തുമെന്ന് ഉറപ്പുവരുത്തും.751 വനിതകൾ ഉൾപ്പടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ സംസ്ഥാനത്ത് രജിസ്ററർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും കൂടുതൽ വളണ്ടിയർമാർ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക