ടിക് ടോക്കിലൂടെ ജനപ്രീതി നേടിയ താരമാണ് കാസര്‍കോഡ് സ്വദേശിയായ ധന്യ എസ് രാജേഷ്. ഹെലന് ഓഫ് സ്പാര്‍ട്ട എന്നാണു ധന്യ അറിയപ്പെടുന്നത്. ടിക് ടോക് നിരോധനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഹെലന് ഓഫ് സ്പാര്‍ട്ട ഭാഗമായിരുന്നു. ടിക് ടോക്കിലെ തന്റെ പ്രതികരണങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയിരിക്കുകായണ് താരം ഇപ്പോള്‍.
ഹെലന് ഓഫ് സ്പാര്‍ട്ടയുടെ ലൈവ് കുട്ടികള്‍ കാണാന്‍ പാടില്ലായെന്നാണ് വേറെയൊരു വിമര്‍ശനം. ഞാന്‍ എന്റെ ലൈവ് തുടങ്ങുമ്പോള്‍ തന്നെ പറയാറുണ്ട്, ഫാമിലി ആയിട്ട് ആരെങ്കിലും എന്റെ ലൈവ് കാണുന്നുണ്ടെങ്കില്‍ വേറെ ആരുടെയെങ്കിലും ലൈവിലേക്ക് പോവുക. കാരണം ആള്‍റെഡി ഇവര്‍ പച്ചകുത്തി തന്നിട്ടുണ്ട്. തുടര്‍ച്ചയായി ആളുകള്‍ തെറിവിളിച്ചു നില്ക്കുന്ന സമയത്ത് നമ്മള് കേട്ട് നില്‍ക്കേണ്ട ആവശ്യമില്ല, നമ്മള് തെറ്റ് ചെയ്തിട്ടില്ല.
ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം
ലൈവ് ഞാന്‍ വരുന്നത് വെള്ളമടിച്ചിട്ടോ കഞ്ചാവടിച്ചിട്ടോ അല്ല, നല്ല ബോധത്തില്‍ തന്നെയാണ് കാര്യങ്ങള്‍ പറയുന്നത്. അത് ഓരോരുത്തരും എങ്ങനെ എടുക്കുന്നു എന്നതിലാണ് എല്ലാം. ലൈവില്‍ വന്ന് തെറിവിളിക്കണം എന്നല്ല ഞാന്‍ പറയുന്നത്. പ്രതികരിക്കണം, ഏതൊരു പെണും പ്രതികരണശേഷിയുള്ളവളായിരിക്കണം എന്നാണു പറയുന്നത്. പെണ്‍കുട്ടികളെ പലരും കാണുന്നത് താഴ്ത്താന്‍ പറ്റും എന്ന രീതിയിലാണ്. എന്നാല്‍ ഹെലന് ഓഫ് സ്പാര്ട്ടയെ അവര്‍ക്ക് അങ്ങനെ പറ്റുന്നില്ല. അതാണ് ഇവരുടെ പ്രശ്നം.’
ഇപ്പോഴുള്ള സ്ത്രീകളും ഇനി വരുന്ന പെണ്‍കുട്ടികളും പ്രതികരണ ശേഷിയുള്ളവരായിരിക്കണം. ഒരു സീരിയല്‍ നടി കൊച്ചേ മോളെ എന്ന് വിളിച്ച് ആണുങ്ങളെ അനുസരിച്ച് ജീവിക്കണം എന്നാണ് പറയുന്നത്. എന്ത് കൊണ്ട് ഇത് ഒരു ബോയിക്ക് പറയാം, അതേ സമയം ഒരു ഗേളിന് ഇത് പറഞ്ഞുകൂടാ. ഒരു കൂട്ടം പെണുങ്ങള്‍ പ്രതികരിച്ചാല്‍ ഈ കൂട്ടം ആണുങ്ങളും സപ്പോര്‍ട്ട് ചെയ്യും. ഒരു ഫെമിനിസ്റ്റ് എന്നത് ഇക്വാലിറ്റിയാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും രണ്ട് പേര്‍ക്കും ഒരേ നിയമം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്ന ഫെമിനിസം എന്ന് പറയുന്നത്. ആ ഒരു ബേസില്‍ ഞാന്‍ ഫെമിനിസ്റ്റാണ്. എന്നും ധന്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക