ചെന്നൈ: കോവിഡ് മഹാമാരി വിതക്കുന്ന നാശനഷ്ടങ്ങൾക്കൊപ്പം ചില ദൗർഭാഗ്യകരമായ സംഭവങ്ങളുടെയും പേരിലാണ് തമിഴ്നാട് വാർത്തകളിൽ ഇടം പിടിക്കുന്നത്.
പൊലീസിെൻറ കസ്റ്റഡി മർദ്ദനത്തിനിരയായി തൂത്തുക്കുടിയിൽ അച്ഛനും മകനും മരിച്ചതിന് പിന്നാലെ പുതുക്കോട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏവരെയും നടുക്കിയിരുന്നു.
ഏഴു വയസുകാരിയുടെ കൊലപാതകത്തിൽ സമുഹമാധ്യമത്തിലൂടെ തെൻറ അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി സായി പല്ലവി.
‘മനുഷ്യവംശത്തിലുള്ള പ്രതീക്ഷ വളരേ വേഗത്തിൽ വഷളായിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവരെ സഹായിക്കാനായി ലഭിച്ച ശക്തി നാം ദുരുപയോഗം ചെയ്യുകയാണ്. ദുർബലരായവരെ നമ്മൾ ഉപദ്രവിക്കുന്നു. നമ്മുടെ പൈശാചികമായ ആനന്ദങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുകയാണ്’ സായ് പല്ലവി ട്വീറ്റ് ചെയ്തു.
‘കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെടുേമ്പാൾ അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുേമ്പാൾ മാത്രം നീതി ലഭിക്കുന്ന ഒരു ദിവസം വരരുതെന്ന് ഞാൻ പ്രാർഥിക്കുന്നു. ശ്രദ്ധിക്കപ്പെടാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്ന കുറ്റകൃത്യങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്’ -സായിപല്ലവി അടുത്ത ട്വീറ്റിൽ ചോദിച്ചു. താരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് പോസ്റ്റിന് കീഴിൽ കമൻറ് രേഖെപടുത്തിയത്.
മരിച്ച പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് കാംപയിനും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക