അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. അതിര്‍ത്തിയില്‍ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാത്തതില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ അമര്‍ഷം അറിയിച്ചിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല പ്രത്യേക പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച ആരംഭിച്ചു. അതിര്‍ത്തിയില്‍ നിന്നും സമയബന്ധിതമായ പിന്മാറ്റമായിരുന്നു മൂന്നാം സൈനികതല ചര്‍ച്ചയിലെ ചൈനയുടെ വാഗ്ദാനം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നേരിട്ടെത്തി ഇക്കാര്യം പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പട്രോളിംഗ് സംഘത്തെ വിന്യസിച്ചിരുന്നു.
നടിയും എം.പിയുമായ സുമലതയ്ക്ക് കൊവിഡ്
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പട്രോളിംഗ് സംഘത്തെ വിന്യസിച്ചിരുന്നു. ഗല്‍വാന്‍, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളിലടക്കം ഇപ്രകാരം ഇന്ത്യയുടെ പട്രോള്‍ സംഘങ്ങള്‍ എത്തി പരിശോധന നടത്തി. ഇവിടെ നിന്നെല്ലാം വാഗ്ദാനം ചെയതത് പോലെയുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായിട്ടില്ല എന്ന് ബോധ്യപ്പെട്ടു.
ഗാല്‍വാന്‍ അടക്കമുള്ള മേഖലകളില്‍ നിന്നും ഒന്നുമുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പിന്മാറി ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സാധാരണ പരിശോധനയ്ക്കിടെയാണ് ജൂണ്‍ 15ന് ഗല്‍വാനില്‍ ഇന്ത്യന്‍ സേന ആക്രമണത്തിനിരയായത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിച്ചാണ് പട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണം. പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും ഇന്നലെ തുടക്കമിട്ടു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധികരിച്ചത്.
ചിരിച്ചും കളിച്ചും സുശാന്ത്; അവസാന ചിത്രം ‘ദില്‍ ബേച്ചാര’ ട്രെയിലര്‍ പുറത്തിറങ്ങി- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക