ജാമ്യം തരാം- പക്ഷെ, 100 ചെടികള്‍ നട്ടുവളര്‍ത്തണം, അസാധാരണ വിധിയുമായി ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹി. ക്രിമിനല്‍ കേസിലെ പ്രതി സുബ്രാന്‍ഷു പ്രധാന് എന്ന യുവാവിനാണ് ഇങ്ങനെ ജാമ്യം അനുവദിച്ചത്.
ഒഡിഷയിലെ മധാപു ഗ്രാമത്തിലാണ് യുവാവ് താമസിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രകൃതിസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഒരു ഉത്തരവ് ക്രിമിനല്‍ കേസില്‍ ഉണ്ടാകുന്നത്.
ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്റെ ഗ്രാമത്തില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്നാണ് കോടതിയുടെ വിധി. അതിനുള്ള തെളിവ് കേസ് അന്വേഷണ ഉദ്യോഗസ്ഥനു നല്കിയിരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കൂടെ അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുവളര്‍ത്താനുള്ള ഉത്തരവ് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. പ്രകൃതി സംരക്ഷണ നിയമം ലംഘിച്ചതിന് മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിന് സുപ്രീം കോടതി ഒരിക്കല്‍ വലിയ പിഴ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക