പയ്യന്നൂര്‍: ലോക്ഡൗണ്‍ മൂലം ഹോട്ടലുകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് പ്രധാന പാതയോരങ്ങളില്‍ സജീവമായ ബിരിയാണി വില്പനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കടിഞ്ഞാണ്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ലാത്ത വില്പന തിങ്കളാഴ്ച മുതല്‍ തടയുന്നു.
വീട്ടമ്മയുടെ സ്വഭാവം മോശമെന്ന് കോമരം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിന്റെ ജാമ്യം റദ്ദാക്കി
ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വില്പപന കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തി കര്‍ശന നിര്‍ദേശങ്ങള്‍ നല്കി.ജില്ലയില്‍ മാത്രം കണ്ണൂര്‍ മുതല്‍ പയ്യന്നൂര്‍ വരെയുള്ള ദേശീയ പാതയോരത്തും പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലും അമ്പതിലധികം കേന്ദ്രങ്ങളില്‍ ബിരിയാണിയും കുടിവെള്ളവും വില്‍ക്കുന്നതായാണ് അധികൃതര്‍ കണ്ടെത്തിയത്.
സ്വകാര്യ വാഹനങ്ങളിലെത്തി സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വില്പന നടത്തുന്നവരും സംഘമായി വ്യാപാരത്തിലേര്പ്പെട്ടവരും ഇതിലുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ലൈസന്‍സില്ല. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നല്‍കുന്നതായി പരാതി ഉയര്‍ന്നതാണ് സര്‍ക്കാര്‍ ഇടപെടാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക